Thursday, February 9, 2023

മുജ്ജന്മ സുകൃതം

*കർമ്മഫലം* 

🟥🔲🟥🔲🟥🔲🟥🔲🟥

*ഒരിക്കല്‍ ഭീമസേനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു,*
 "ഒരാള്‍ ചെയ്ത കര്‍മ്മത്തിന്റെ് ഫലം മരിച്ചാലും പിന്തുടരുമെന്നു ശാസ്ത്രങ്ങള്‍ പറയുന്നു. ഈ ഭൂമിയില്‍ ഒരു ദിവസം തന്നെ ലക്ഷോപലക്ഷം ജീവജാലങ്ങള്‍ മരിക്കുകയും പുതിയ ഉടല്‍ സ്വീകരിക്കുകയും ചെയ്യന്നു.അപ്പോള്‍ എങ്ങനെയാണ് പോയ ജന്മം ചെയ്ത കര്മ്മങ്ങള്‍ അടുത്ത ജന്മത്തില്‍ വിധിപ്രകാരം വന്നു ചേരുന്നത് ". 

ശ്രീകൃഷ്ണന്‍ ഉടനെ ദൂരെയുള്ള മൈതാനം ചൂണ്ടിക്കാട്ടിപ്പറഞ്ഞു. "അതാ അവിടെ നൂറുകണക്കിന് കന്നുകാലികള്‍ മേഞ്ഞു നടക്കുന്നുണ്ട്. അവിടെ പോയി ഏതെങ്കിലും പശുക്കുട്ടിയെ എടുത്തു കൊണ്ടു വരുക" . ഉടനെ ഭീമന്‍ ഓടിച്ചെന്നു അമ്മപ്പശുവിന്റെ അകിടില്‍ പാല് കുടിച്ചു കൊണ്ടിരിക്കുന്ന ഒരു പശുക്കുട്ടിയെ കൃഷ്ണന്റെൂ അരുകില്‍ കൊണ്ടു വന്നു. കൃഷ്ണന്‍ ആ പശുക്കുട്ടിയെ വിടാന്‍ ഭീമനോട് ആവശ്യപ്പെട്ടു. വിട്ട ഉടനെതന്നെ പശുക്കുട്ടി ഓടിച്ചെന്നു അമ്മപ്പശുവിന്റെ പാലു കുടിക്കാന്‍ തുടങ്ങി.

ശ്രീകൃഷ്ണന്‍ തുടർന്നു "നോക്കൂ നൂറു കണക്കിനു പശുവിന്‍ കൂട്ടം വളരെ ദൂരത്ത്‌ മേഞ്ഞു നടക്കുന്നു. എന്നിട്ടും അവയില്‍ പശുക്കുട്ടി തന്‍റെ അമ്മയെ മാത്രം കണ്ടെത്തി അതിന്‍റെ മാത്രം പാലു കുടിക്കുന്നു. അത് പോലെ തന്നെയാണ് വിധിപ്രകാരമുള്ള കര്മ്മ ഫലവും. വിധാതാവിനു മുജ്ജന്മത്തില്‍ ചെയ്ത കര്മ്മ ത്തിന്റെ സ്രഷ്ടാവിനെ നന്നായറിയാം.ഇതു ഏതു ദേശത്തു ഏതു ഉടല്‍ ആ ജീവന്‍ സ്വീകരിച്ചാലും അവനവന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം അവനവനില്‍ ചെന്നു ചേരുക തന്നെ ചെയ്യും"

നമ്മൾ മനുഷ്യർക്ക് ഒരുപാട് പരിമിതികൾ ഉണ്ട്, ആരും എല്ലാം തികഞ്ഞവർ അല്ല...എല്ലാം തികഞ്ഞതും പരിമിതികൾ ഇല്ലാത്തതും ഈശ്വരന് മാത്രമാണ്....ഇപ്പോൾ നാം അനുഭവിക്കുന്ന എല്ലാ സുഖ ദുഃഖങ്ങളും മുൻ ജന്മത്തിലെ പുണ്യ പാപ കർമ്മങ്ങളുടെ ഫലമാണ്...എത്രയൊക്കെ പാപങ്ങൾ ചെയ്തവർ ആണെങ്കിലും ഇപ്പോൾ കിട്ടിയ ജന്മത്തിൽ ചെയ്യുന്ന സൽ കർമ്മങ്ങളിലൂടെ ആ പാപങ്ങൾ എല്ലാം ക്രമേണ ഇല്ലാതായി തീരുകയും ഈശ്വര കൃപയാൽ മോക്ഷ പ്രാപ്തി കൈവരിക്കുവാനും സാധിക്കുന്നു........ഒരുവന്റെ നാവിൽ നിന്നും അറിയാതെ വരുന്ന ഭഗവത്‌ നാമം പോലും ഭഗവാന്റെ മനസ്സിൽ ഇടം നേടുന്നു...ഒരുവനിൽ ഈശ്വര വിശ്വാസം ഉണ്ടായി അവൻ ഈശ്വരനെ ഭജിച്ചു തുടങ്ങുമ്പോൾ തന്നെ പാപ ചിന്തകൾ അവനെ വിട്ടകന്നു പോവുന്നു....അങ്ങിനെ ഉള്ളവൻ സംസാര ദുഃഖത്തിൽ പിന്നീട് അകപ്പെട്ടു പോയാലും അവനെ ഭഗവാൻ ഉദ്ധരിച്ച് വീണ്ടും ഭഗവനിലേക്ക് അടുപ്പിക്കുന്നു....ഭഗവാന്  അത്രമേൽ  പ്രിയപ്പെട്ടതാണ് തന്റെ ഭക്തൻ. നാം ഭഗവാനിലേക്ക് ഒരു ചുവട് വെക്കുമ്പോൾ നമ്മിലേക്ക് നൂറ് ചുവട് വെക്കുന്ന ഭഗവാനെ സദാ സ്മരിച്ചു കൊണ്ട് ഭഗവൽ നാമ ജപത്തിലൂടെ ഈ കലിയുഗത്തിൽ നമുക്ക് മോക്ഷം നേടാൻ ആവും....



🟥🔲🟥🔲🟥🔲🟥🔲🟥

കൊടിമര സങ്കല്പം

ഇതാണ് ക്ഷേത്ര കൊടിമരത്തിന്റെ സങ്കല്പം.. ക്ഷേത്രത്തിൻറെ ജീവനാഡിയാണ്.. ദേവ ചൈതന്യം മുഴുവൻ ഉൾക്കൊള്ളുന്നു.. ഭക്തന്മാരിലും, ക്ഷേത്രത്തിലും ഭഗവത് ചൈതന്യം വ്യാപിപ്പിക്കുന്നു.. അതുകൊണ്ട് കൂടിയാണ് കൊടിമരം കണ്ടു തൊഴുതാൽ ദേവപ്രീതി ലഭിക്കുമെന്ന വിശ്വാസം. ദേവൻ കൊടിമരത്തിൽ വ്യാപിച്ചിരിക്കുന്നത് മൂലം.. സാക്ഷാൽ ശ്രീ കോവിലിൽ വാണരുളുന്ന ദേവനെ പോലെ തന്നെ അത്രയ്ക്ക് ചൈതന്യമുള്ളതാണ് ക്ഷേത്ര കൊടിമരവും..🙏🙏🙏

Wednesday, November 30, 2022

ഓച്ചിറ പരബ്രഹ്മം

ഓച്ചിറ; പന്ത്രണ്ട് വിളക്ക് 
                                  മഹോത്സവത്തിന്റെ നിറവിൽ 

ചരിത്ര പ്രസിദ്ധമായ ഓച്ചിറ പന്ത്രണ്ടുവിളക്ക് മഹോത്സവത്തിന് നാളെ സമാപനം കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും വൃശ്ചികം ഒന്നുമുതലെ ഉത്സവങ്ങൾക്ക് തുടക്കമായി. ശ്രീകോവിൽ,പ്രതിഷ്ഠ് എന്നിവ ഇല്ലാതെ ക്ഷേത്രം എന്നത്  മറ്റു ക്ഷേത്രങ്ങളിൽ നിന്ന്  ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെ വേറിട്ട്നിർത്തുന്നു. വൃശ്ചികം ഒന്നുമുതൽ 12 ദിവസമാണ് വിളക്ക് നീണ്ടു നിൽക്കുന്നത്. ജാതിമത ഭേദമന്യേ എല്ലാ ജനങ്ങളും ക്ഷേത്രത്തിൽ എത്തുകയും കുടിലുകൾ കെട്ടി ഭജനമിരിക്കുന്നതും ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇതിനെ 'ഭജനം പാർക്കുക' എന്നാണ് പറയുന്നത്. മിഥുനമാസത്തിലെ ഓച്ചിറകളിയും പ്രാധാന്യം അർഹിക്കുന്നു. മണ്ണ് പ്രസാദമായി നൽകുന്നതാണ് മറ്റൊരു സവിശേഷത. നവംബർ 28ആം തീയതി ഉത്‌സവം സമാപിക്കുന്നത്.  

🌺ഓച്ചിറ പരബ്രഹ്മ ക്ഷേത്രം...🍁
🥀🥀🍂🍂🌺🌺🌻🌻🌼🌼🍀🍀
ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിന്റെ ആനക്കൊട്ടിൽ കേരളത്തിലെ മറ്റ്‌ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ കായം കുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം. "ദക്ഷിണകാശി" എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌.കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തി രണ്ടേക്കർ സ്ഥലത്ത്‌ ശൈവ വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട്‌ ആൽത്തറകളും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം. അഗതികളും അനാഥരുമായ ധാരാളം ആൾക്കാരുടെ അഭയകേന്ദ്രമാണ് ഈ മഹാക്ഷേത്രം. ഹൈന്ദവ ധർമത്തിലെ "ഈശ്വരൻ" എന്ന് പറയപ്പെടുന്ന "പരമാത്മാവ്" അഥവാ അരൂപിയായ "നിർഗുണ പരബ്രഹ്മം" തന്നെയാണ് ഇവിടുത്തെ ആരാധനാമൂർത്തി. "ഓം" എന്നതാണ് പരബ്രഹ്മത്തെ കുറിക്കുന്ന ശബ്ദം. സകല ദേവതകളും "ഓംകാരമൂർത്തിയായ" പരബ്രഹ്മത്തിൽ ലയിച്ചിരിക്കുന്നതായാണ് സങ്കൽപ്പം. ത്രിഗുണത്താൽ പരബ്രഹ്മം രാജസിക ഗുണമുള്ള ബ്രഹ്‌മാവായും, സാത്വിക ഗുണമുള്ള മഹാവിഷ്ണുവായും, താമസിക ഗുണമുള്ള മഹാദേവനായും മാറി; രൂപവും, നാമവും, ശക്തിയും ധരിക്കുന്നു എന്ന് വേദങ്ങളും ഭഗവദ്ഗീതയും മറ്റും ഉത്‌ഘോഷിക്കുന്നു. ഇതിൽ മഹാവിഷ്‌ണുവിനെയും, പരമശിവനെയും രണ്ട് ആൽത്തറകളിൽ ഓച്ചിറ പരബ്രഹ്മത്തിന്റെ പ്രതീകമായി ആരാധിക്കപ്പെടുന്നു. ഇവിടത്തെ "പന്ത്രണ്ട് വിളക്ക്" എന്ന പ്രസിദ്ധമായ ഉത്സവം വൃശ്ചിക മാസത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ നടത്തുന്നു. കുടിൽ കെട്ടി ഭജനം പാർക്കുക, ദരിദ്രർക്കും രോഗികൾക്കും അന്നദാനം നടത്തുക, ഭാഗവതപാരായണം, ത്വക്ക് രോഗങ്ങൾ മാറുവാൻ എട്ടുകണ്ടം ഉരുളിച്ച എന്നിവ പ്രധാന നേർച്ചകളാണ്. മിഥുനമാസത്തിലെ ഓച്ചിറക്കളിയാണ് മറ്റൊരു വിശേഷം.ഓച്ചിറ ക്ഷേത്രത്തോട് അനുബന്ധിച്ച് ഒരു വേദാന്ത പഠന ശാല ഒരു നൂറ്റാണ്ട് മുമ്പ് വരെ പ്രവർത്തിച്ചിരുന്നു . 'ഓണാട്ട് ചിറ' എന്നത് ലോപിച്ചാണ് ഓച്ചിറ ആയതെന്നാണ് ചില ചരിത്രകാരൻമാർ ഊഹിക്കുന്നത് . ഓച്ചിറ പരബ്രഹ്മത്തെ (ശിവൻ) ആരാധിച്ചാൽ ദുരിതശാന്തിയും മോക്ഷപ്രാപ്തിയും ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

ഐതിഹ്യം 

ഓച്ചിറ പരബ്രഹ്മക്ഷേത്ര മൈതാനം
വ്യത്യസ്‌തങ്ങളായ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ച്‌ നിലനിൽക്കുന്നു.

അകവൂർ ചാത്തൻ 

പണ്ട് അകവൂർ മനയിലെ ഒരു നമ്പൂതിരിയുടെ സേവാമൂർത്തി പരദേവതയായിരുന്നു പരബ്രഹ്മം. നമ്പൂതിരിയുടെ ദാസനായിരുന്നു അകവൂർ ചാത്തൻ.നമ്പൂതിരി ദിവസവും ഏഴരനാഴിക വെളുപ്പുള്ളപ്പോൾ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ പരബ്രഹ്മപൂജ കഴിച്ചിരിന്നു. ഒരിക്കൽ പരബ്രഹ്മധ്യാനനിരതനായി വർത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്തൻ ചോദിച്ചതിന് "നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്തൻ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാടൻപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. മാടൻപോത്ത് ചാത്തന് മാത്രമായിരുന്നു കാണാൻ കഴിയുമായിരുന്നു. ചാത്തന് ഇത് പരബ്രഹ്മമാണനും, അതിനെ തനിക്ക് മാത്രമേ കാണാൻ കഴിയുമായിരുന്നു എന്നും ചാത്തന് അറിയില്ലായിരുന്നു. അത് നമ്പൂതിരിയുടെ വീട്ടിലെ മാടൻപോത്തായിരിക്കുമെന്ന് ചാത്തൻ ധരിച്ചു. അവൻ അതിനോട് സംസാരിക്കുകയും തീറ്റ കൊടുക്കുകയും ചെയ്തിരുന്നു. മാടൻപോത്ത് ചാത്തൻ എവിടെ പോയാലും കൂടെയുണ്ടായിരുന്നു. ഒരിക്കൽ ഇന്നത്തെ "ഓച്ചിറ" ഭാഗത്തുകൂടി നമ്പൂതിരി വരികയായിരുന്നു. പിന്നാലെ ചാത്തനും, പുറകെ മാടൻപോത്തും. അന്നവിടെ നിറയെ വയലായിരുന്നു (എട്ടുകണ്ടം ഉരുളിച്ച വഴിപാട് നോക്കുക). പാടങ്ങലെക്കുള്ള പ്രവേശനം ഒരു ചെറിയ വാതിലിൽ കൂടിയായിരുന്നു. നമ്പൂതിരിയും ചാത്തനും കൂടി വാതിൽ കടന്നു. ചാത്തൻ തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിന്ൻ തൻറെ വലിയ കൊമ്പ് കാരണം വാതിൽ കടന്നു വരാൻ പ്രയാസമാണന്നു ചാത്തന് മനസ്സില്ലായി. ചാത്തൻ പോത്തിനോട് തല ചരിച്ചു കയറാൻ പറഞ്ഞു. ഇതു കേട്ട നമ്പൂതിരി ചാത്തനോട് ആരോടാ നീ സംസാരിക്കുന്നത് എന്ന് അന്വേഷിച്ചു. "നമ്മുടെ മാടൻപോത്തിനോട്" എന്നായിരുന്നു ചാത്തൻറെ മറുപടി. പക്ഷേ നമ്പൂതിരിക്ക് മാടൻപോത്തിനെ കാണാൻ പറ്റില്ലല്ലോ. അവസാനം നമ്പൂതിരി ചാത്തനെ തൊട്ടുകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിനെ കണ്ടു. നമ്പൂതിരിയെ കണ്ടമാത്രയിൽ പോത്തിന്റെ രൂപത്തിലുള്ള പരബ്രഹ്മം ഓടിച്ചെന്നു ഒരു ചിറയിലെയ്ക്ക് ചാടി . ആ ചിറയാണ്‌ "പോത്തിൻച്ചിറ" ആയി മാറിയത്. പിന്നീട് ഓച്ചിറയായും. പരബ്രഹ്മ നാദമായ "ഓംകാരത്തിൽ" നിന്നാണ് ഓച്ചിറ എന്ന പേര് വന്നത്. പോത്തു പോയതോടെ ചാത്തൻ വിഷമത്തിലായി. പിന്നീട് ആ പോത്ത് പരബ്രഹ്മമാണന്ന് മനസ്സിലായതോടെ അവസാനകാലം വരെയും ചാത്തൻ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നിൽ ചേർന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തു.

ബുദ്ധമതം 

ഓച്ചിറ ബുദ്ധവിഹാരകേന്ദ്രമായിരുന്നുവെന്ന വിശ്വാസവും ഉണ്ട്‌. ബുദ്ധമതം വിഗ്രഹാരാധന പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതിനാൽ സ്വാഭാവികമായും ആൽമരത്തിന്‌ പ്രസക്‌തിയുണ്ടായി. ആൽമരച്ചുവട്ടിലെ പരബ്രഹ്മ സൂചന ഓച്ചിറ ഒരു ബുദ്ധവിഹാരകേന്ദ്രമായിരുന്നു എന്ന വിശ്വാസത്തിന്‌ പിൻബലം നൽകുന്നു. ക്ഷേത്രത്തിന്റെ ആവിർഭാവം അജ്ഞാതമാണെന്നാണ്‌ ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നത്‌.

ഹൈന്ദവം 

പരബ്രഹ്മ ചൈതന്യത്തിന്റെ മൂലസ്ഥാനമായ ഓച്ചിറയിൽ വന്നെത്തിയാൽ ആദ്യം കാണുന്നത് അലങ്കരിച്ചു പ്രദക്ഷിണത്തിനു കൊണ്ട് വരുന്ന "കാള"യെയാണ്. ശ്രീകോവിലില്ലാത്ത പ്രതിഷ്ടയില്ലാത്ത മൂലസ്ഥാനത്തിനു ചുറ്റും ത്രിശൂലങ്ങൾ പ്രതിഷ്ടിച്ചിരിക്കുന്നു. ഇവിടെ ഭസ്മം പ്രസാദമായി നൽകുന്നു. ഇവിടെ "ഭസ്മം" ശിവവിഭൂതിയായും "കാള" യെ ശിവ വാഹനമായും" ത്രിശൂലം" ഭഗവാന്റെ ആയുധമായും കാണുന്നു. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് പരബ്രഹ്മ സ്വരൂപം എന്നത് സാക്ഷാൽ ആദിപരാശക്തി സമേതനായ പരമേശ്വരമൂർത്തിയാണെന്നു സാരം..

ഓച്ചിറക്കളി 

രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ കായംകുളം രാജാവും അംബലപ്പുഴ രാജാവും തമ്മിൽ യുദ്ധം നടന്ന വേദിയാണ്‌ ഓച്ചിറ പടനിലം എന്നാണ് ശബ്ദതാരവലിയിലും നാഗം അയ്യയുടെ തിരുവിതാംകൂർ ചരിത്രത്തിലും കാണുന്നത് . യുദ്ധത്തിന്റെ അവസാനം പരബ്രഹ്മം പ്രത്യക്ഷപ്പെട്ടു യുദ്ധം അവസാനിപ്പിച്ചത്രേ . ചരിത്രപ്രസിദ്ധമായ ഈ യുദ്ധ്ത്തിന്റെ സ്മരണ നിലനിർത്താനായി വർഷംതോറും മിഥുനം ഒന്ന്‌, രണ്ട്‌ തീയതികളിൽ ഓച്ചിറക്കളി നടത്തിവരുന്നു. കാന്റെർ വിഷർ എന്ന പാശ്ചാത്യൻ എ ഡി 1700 ന്റെ തുടക്കത്തിൽ ഓച്ചിറയിൽ വന്നപ്പോൾ അന്നും ഓച്ചിറക്കളി ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട് . യോദ്ധാക്കൾ രണ്ട് ചേരിയിലായി നിന്ന് യുദ്ധം ചെയ്യുകയാണ് പതിവ് . യുദ്ധം തുടങ്ങുന്നതിന് മുൻപായി ഒരു നമ്പ്യാതിരിയുടെ അനുഗ്രഹം വാങ്ങുമായിരുന്നു എന്നും ചരിത്രത്തിൽ കാണുന്നു .

ചരിത്രം 

വേലുത്തമ്പി ദളവ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച അവസരത്തിൽ ഓച്ചിറയിലും ഒരു ക്ഷേത്രം പണികഴിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ദേവ പ്രശ്നത്തിൽ ക്ഷേത്രം നിർമ്മിക്കുന്നത്‌ ദേവന്‌ ഇഷ്ടമല്ലെന്ന്‌ തെളിഞ്ഞു. ഇന്നു കാണുന്ന പ്രധാന ആരാധനാകേന്ദ്രങ്ങളായ ആൽത്തറകൾ രണ്ടും വേലുത്തമ്പി ദളവ പണികഴിപ്പിച്ചവയാണ്‌. ഈ ആൽമരത്തറകളിൽ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ്‌ സങ്കൽപം.

ക്ഷേത്രപ്രവേശനവിളംബരത്തിനു മുൻപുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കൾക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ്‌ പരബ്രഹ്മം എന്ന നാമം അന്വർത്ഥമാക്കുന്ന മറ്റൊന്ന്‌. ആൽത്തറയിലെ ചുറ്റുവിളക്കിന്‌ പുറത്ത്‌ എവിടെയും അഹിന്ദുക്കൾക്കും പ്രവേശനമുണ്ട്‌. പുരാതനകാലം മുതൽക്കുതന്നെ നാനാ ജാതിമതസ്ഥർ ഇവിടെ ആരാധന നടത്തി വരുന്നു.

ഓച്ചിറ അന്നദാന മന്ദിരം

ഓച്ചിറക്കളിയും ഓച്ചിറക്കാളകളും ഇവിടുത്തെ പ്രത്യേകതകളാണ്‌. മണ്ണ്‌ പ്രസാദമായി നൽകുന്ന താണ്‌ മറ്റൊരു സവിശേഷത. ദരിദ്രർക്കും രോഗികൾക്കും യാചകർക്കുമായുള്ള 'കഞ്ഞിപ്പകർച്ച' പ്രധാന നേർച്ചയാണ്‌. മിഥുനമാസത്തിലെ ഓച്ചിറക്കളിയും വൃശ്ചികമാസത്തിലെ പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവവും പ്രാധാന്യമർഹിക്കുന്നു. വൃശ്ചികം ഒന്നു മുതൽ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളിൽ കുടിൽകെട്ടി 'ഭജനം' പാർക്കുക എന്നുള്ളതാണ്‌ ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്‌.

കരകൂടൽ 

പന്ത്രണ്ടുനാൾ നീളുന്ന വൃശ്ചിക മഹോത്സവം കരകൂടൽ ഘോഷയാത്രകളോടെയാണ് തുടങ്ങുന്നത്. ക്ഷേത്രത്തിന് വടക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര ആശാന്റെ മുക്കിൽനിന്നും തെക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര മുതുകാട്ടുകര ദേവീക്ഷേത്രത്തിൽനിന്നുമാണ് ആരംഭിക്കുന്നത്. വാദ്യമേളങ്ങളും വേലകളിയും ഘോഷയാത്രയ്ക്ക് പകിട്ടേകും. നൂറനാട്ട് നടന്ന പടയോട്ടത്തിന്റെയും പടവെട്ടിന്റെയും ചരിത്രസ്മരണ ഉണർത്തുന്നതാണ് കരകൂടൽ. യുദ്ധം നീണ്ടുപോയപ്പോൾ സമാധാന കാംക്ഷികളായ നൂറനാട്ടെ കരനാഥന്മാർ പാഴൂർ മനയിലെത്തി തമ്പുരാനെ മധ്യസ്ഥനായി ക്ഷണിച്ചുവരുത്തി പടവെട്ട് അവസാനിപ്പിച്ചതായാണ് ചരിത്രം. പാഴൂർ തമ്പുരാന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും വൃശ്ചികച്ചിറപ്പിന് കേരളത്തിന് കിഴക്കുവശത്തായി കുടിൽ സ്ഥാപിച്ച് അദ്ദേഹത്തിന്റെ വാളും പീഠവും പൂജിച്ച് കെടാവിളക്ക് വെയ്ക്കുന്നു. യുദ്ധത്തിന്റെ ചരിത്രപരമായ അവശേഷിപ്പാണ് ക്ഷേത്രത്തിന് വടക്കുവശത്തുള്ള ചിറ. പാഴൂർ തമ്പുരാന്റെ പിൻതലമുറക്കാരൻ കൃഷ്ണൻ നമ്പൂതിരിപ്പാടാണ് വാളും പീഠവും സമർപ്പിച്ചത്.

എട്ടുകണ്ടം ഉരുളിച്ച 

ഓച്ചിറയിലെ എട്ട് കണ്ടങ്ങളിലും ഉരുളുന്നത് ഒരു വഴിപാടാചാരമാണ്.ത്വക് രോഗങ്ങൾ മാറാനാണ് ഇങ്ങനെ ചെയ്യുന്നത്.മറ്റ് കാര്യലബ്ധിക്കായും ഉരുളിച്ച നടത്താറുണ്ട്.പണ്ട് രോഗം മാറേണ്ടുന്നവർ തന്നെ എട്ടു കണ്ടങ്ങളിലും ഉരുണ്ടിരുന്നു.ഇവിടത്തെ മണ്ണ് ഔഷധഗുണമുള്ളതാണെന്ന് ദേശവാസികൾ വിശ്വസിക്കുന്നു.ഇപ്പോൾ വഴിപാടുകാരന് പകരം ഉരുളുവാൻ പ്രത്യേകം ആൾക്കാരുണ്ട്.

കടപ്പാട്

Monday, August 15, 2022

ഗ്രന്ഥം വെപ്പ്

ഗ്രന്ഥം വെപ്പ് 2022 ഒക്ടോബർ 3 തിങ്കളാഴ്ച തന്നെ

1198 കന്നിമാസം 15  ഞായർ വെളുത്ത സപ്തമി 6-46pm വരെ .
16 തിങ്കൾ വെളുത്ത അഷ്ടമി 
4-37 pm വരെ ഞായറാഴ്ച സന്ധ്യാസമയം മുതൽ അഷ്ടമി ആരംഭിക്കും അഷ്മി നവമി സ്പർശം തിങ്കളാഴ്ച സന്ധ്യക്ക് 
17 ചൊവ്വ നവമി 2 - 21 pm വരെ .
18 ബുധൻ വെളുത്ത ദശമി 12 - 1pm വരെ .തിഥിപ്രധാനമായ ആചാരങ്ങൾ പലതുണ്ട്. അതിലൊന്ന് ശ്രാദ്ധം  ആണ്. മറ്റൊന്ന് ജയന്തികളാണ് / ആഘോഷങ്ങളാണ്. വിനായക ചതുർഥി ആഘോഷിക്കുന്നത് / ആചരിക്കുന്നത് ഉദയത്തിന് ശേഷം 6 നാഴിക തിഥി ഉള്ള ദിവസമാണ് (ഇതിന് പുറന്നാൾ കണക്കിന് ) എന്നാൽ ചതുർഥി ശ്രാദ്ധം അസ്തമയവുമായി ബന്ധപ്പെടുത്തി കണക്കാക്കുന്നു. ശ്രീകൃഷ്ണ ജൻമദിനമായ അഷ്ടമി രാത്രി - അർധ സമയത്തു വരുന്നുണ്ടോ എന്നതിനെ കണക്കിലെടുത്താണ്. 

ശുക്ല നവമീ മധ്യാഹ്നഗാ യദ്ദിനേ എന്ന വചനമനുസരിച്ച് മഹാനവമി ആചരിക്കുന്നു. എന്നാൽ ശ്രീരാമനവമി, നവമി പുറന്നാൾ കണക്കിന് വരുന്നദിവസം ആചരിക്കുന്നു. വിജയദശമി എന്നത് ദശമി ഉദയ ശേഷം ആറുനാഴികയോ അതിൽ കൂടുതലോ ദശമി വരുന്ന ദിവസം ( പുറന്നാൾ കണക്ക് തന്നെ) ആചരിക്കുന്നു.
നവമിയുടെ തലേ ദിവസമാണ് അഷ്ടമി ആചരിക്കേണ്ടത് അതിന് അഷ്ടമിക്ക് നവമി സ്പർശം വേണം. മഹാനവമി ആണ് ആദ്യം നിശ്ചയിച്ചുറപ്പിക്കുന്നത്. ഇത്രയും വായിച്ചതിൽ നിന്ന് മനസ്സിലാവുന്നത്  ദുർഗാഷ്ടമി , അഷ്ടമി മധ്യാഹ്നത്തിലുള്ള ദിവസം ആചരിക്കണം എന്നാണ്. അപ്പോൾ ഈ വർഷം 2022 ഒക്ടോബർ 3 ന് ദുർഗാഷ്ടമി ആകുന്നു. അഷ്ടമി ആയ ദിവസം കേരളത്തിൽ സായംസന്ധ്യയ്ക്ക് ഗ്രന്ഥപൂജയും നടത്തുന്നു


ഇക്കൊല്ലത്തെ വിജയദശമി കന്നി 18 ന് ബുധനാഴ്ച .
മഹാനവമി 17 ന് ചെവ്വാഴ്ച (ഒക്ടോബർ 4 )
അഷ്ടമി ആചരിക്കേണ്ടത് ഒക്ടോബർ 3 ന് കന്നി 16ന് .
ഗ്രന്ഥം വെപ്പ് 3ന് ഉച്ച കഴിഞ്ഞ്.

Tuesday, August 9, 2022

മഖാനി

കണ്ണൂർ, തളാപ്പിലെ " മഖാനി " , യെപ്പററി കേട്ടിട്ടുണ്ടോ ? 
    💥💥💥💥💥💥💥💥💥💥
     കണ്ണൂർ, മഖാനിയെ കുറിച്ചു അറിയായോ? മഖാനി എന്നത് , കണ്ണൂർ, തളാപ്പിനടുത്തുള്ള ഒരു പ്രധാന ബസ് സ്റ്റോപ്പാണ്. (എ കെ ജി ഹോസ്പ്പിറ്റലിനടുത്ത്). എന്തുകൊണ്ടാണ് , ഈ സ്റ്റോപ്പിന് , " മഖാനി " , എന്ന പേരുവന്നത്. ഞാൻ വർഷങ്ങൾക്ക് മുമ്പേ, മനസ്സിൽ കരുതി വെച്ചിരുന്ന ഒരു ചോദ്യമായിരുന്നു അത്. ഞാൻ , അതിന്റെ ഉത്തരത്തിന്, ചോദിച്ചവരാരും , ശരിയായ മറുപടി , നൽകിയിരുന്നില്ല. പയ്യന്നൂർ കണ്ണൂർ റൂട്ടിൽ തളാപ്പിനടുത്ത് , റോഡരികിൽ സ്ഥിതി ചെയ്യുന്ന, (പ്രശസ്തമായ J J S ആശുപ്പത്രിയുടെ , എതൃ വശത്ത് സ്ഥിതിചെയ്യന്ന )ബസ് സ്റ്റോപ്പാണ് "മഖാനി". ആ സ്റ്റോപ്പിന് മുട്ടി റോഡരികിൽ , ഒരു കബറിസ്ഥാൻ കാണാം. ഒരു പ്രധാന കബറിന്റെ ചുറ്റും ചുമർ ഡിസൈൻ കെട്ടി തിരിച്ച്, അത് മുഴുവൻ പച്ച വർണ്ണമുള്ള പെയിന്റടിച്ച് അതി മനോഹരമാക്കിയത് കാണാം. എല്ലാ ബസുകളും നിർത്തുന്ന ആ സ്റ്റോപ്പ്, കുഞ്ഞും നാളിലേ ഞാൻ കേട്ടുതുടങ്ങിയിരുന്നു , അത് "മഖാനി " സ്റ്റോപ്പാണെന്ന് . ആ സ്റ്റോപ്പിൽ റോഡരികിൽ , പച്ച വർണ്ണം കൊണ്ടു് അലംകൃതമാക്കിയ , ആ ഖബറിസ്താൻ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റും. കഴിഞ്ഞ ഞായറാഴ്ച്ച, 07/08/2022 ന് രാവിലെ, മഖാനിയെപ്പറ്റി അറിവു ശേഖരിക്കാൻ , സുഹൃത്ത്, സത്യൻ ചാലാടിനേയും ഒന്നിച്ചു കൂട്ടി , ആ സ്ഥലത്ത് എത്തി ചേർന്നു ,ആ കബർ,അനേകം വർഷങ്ങൾക്ക് മുമ്പ് അറേബ്യയിൽ നിന്ന് (മെക്ക - മദീന)വന്നിരുന്ന ഒരു മുസ്ലീം വര്യന്റെതാണെന്ന, അറിവ്, ശേഖരിക്കാൻ സാധിച്ചു.. ആ മുസ്ലീം വര്യന്റെ , നാമം "സഹദ് ഷാ " എന്നായിരുന്നു. അതേ അവസരം, മറെറാരു , സൂഫി വര്യൻ അദ്ദേഹത്തിന്റെ ഒന്നിച്ച്, അറേബ്യയിൽ നിന്ന് അവിടെ എത്തി ചേർന്നിരുന്നുവെന്നുo, അദ്ദേഹത്തിന്റെ നാമം സഹദുള്ള ഷാ ഹജ്ജുൽ ഹറമൈൻ എന്നതായിരുന്നുവെന്നും അറിയാൻ കഴിഞ്ഞു. ആദ്യം സൂചിപ്പിച്ച , സൂഫി വര്യന്റെ (സഹദ് ഷാ ) ഖബറാണ് , റോഡരികിൽ , ചുറ്റും ഡിസൈൻ ഗെഡങ്ങു കെട്ടി കൊണ്ട് നിർമ്മിച്ചു ,പച്ച വർണ്ണം പൂശി , സംരക്ഷിപോരുന്നത് ( ചിത്രത്തിൽ A എന്നെഴുതി താഴോട്ട് ). സഹദ് ഷായുടെ ആഗ്രഹമായിരുന്നു , അദ്ദേഹത്തിന്റെ ഖബർ, തുറന്ന സ്ഥലത്ത് മഴയും വെയിലും കൊള്ളുന്ന വിധത്തിൽ, നിർമ്മിച്ചു വെക്കണമെന്നു. സഹദ് ഷാ യുടെ ഖബറിസ്ഥാനിൽ ,ഒരുപാട്  വിശ്വാസികൾ , പ്രാർത്ഥന നടത്താൻ വരാറുണ്ട്. അവിടെ വിശ്വാസികൾ , നേർച്ച നേരുന്ന സമ്പ്രദായമുണ്ട്. മനസ്സിൽ വല്ലതും പ്രാർത്ഥിച്ചാൽ, അതു ഫലിച്ചാൽ , ആ ഖബറിസ്ഥാനിൽ ചെറുമൺ വിളക്കിൽ (ചിരാഗ് ) എണ്ണ ഒഴിച്ച് തിരി കത്തിച്ച്, ആ ഖബറിന്റെ തലഭാഗത്ത് വെക്കാറുണ്ട്. അത് ഇന്നും തുടരുന്നു.🌹🌹🌹എന്നാൽ സഹദ് ഷായുടെ ഒന്നിച്ച്, അവിടെ എത്തി ചേർന്ന , രണ്ടാമത് പറഞ്ഞ സൂഫി വര്യനായ സഹദുള്ള ഷ ഹജ്ജുൽ ഹറമൈന്റെ , കബർ, ആദ്യം സൂചിപ്പിച്ച ഖബറിസ്ഥാന്റെ പിറകിലൂടെ പോകുന്ന റോഡ് വഴി ഏകദേശം 25 മീറ്റർ അകലത്ത് കിടക്കുന്ന സ്ഥലത്താണ് കിടക്കുന്നത്. ആ ഖബർ ഒരു മക്ബരക്കുള്ളിലാണ് കെട്ടിയിട്ടുള്ളത് (ചിത്രത്തിൽ B എന്നെഴുതി  താഴോട്ട് ) ആ മക്ബര വളരെ കമനീയമായ പച്ച വർണ്ണാലംകൃതമായി, ചുറ്റും വനവൃക്ഷാദികളാൽ ചുററപ്പെട്ട വിധത്തിലാണ്. ആ മഖ്ബരയുടെ ഇറയത്ത് എത്തുമ്പോൾ തന്നെ, നമ്മുടെ മനസ്സ് ശാന്തമാകും , ഏർ കണ്ടീഷൻ ചെയ്ത മുറിയിൽ എത്തിയതുപോലെ പ്രകൃതിയിൽ നിന്ന് തണുപ്പനുഭവപ്പെടും. അതിനുള്ളിൽ സഹദുള്ള ഷാ ഹജ്ജുൽ ഹറമൈൻ,എന്ന സൂഫി വര്യന്റെ ഖബർ കാണാം. ആ ഖബറിന്റെ തല ഭാഗത്ത് ഓട്ട് തൂക്ക് വിളക്കിൽ, എരിയുന്ന ദീപം കാണാം , ആ ദീപത്തിന്റെ സമീപം, പല നേർച്ചക്കാരും , നേർച്ച നേർന്ന്, അർപ്പിച്ച , നല്ലെണ്ണയും വെളിച്ചെണ്ണയും നിറച്ച ബോട്ടിലുകൾ അടുക്കി വെച്ചതായി കാണാം. വിശ്വാസികൾ , തങ്ങളുടെ മനോവിഷമ ഘട്ടത്തിൽ, മഖാനി സൂഫി വര്യന്മാരെ മനസ്സിൽ സങ്കൽപ്പിച്ച് തങ്ങളുടെ വിഷമം ദൂരീകരിക്കണമെന്ന് പ്രാർത്ഥിച്ച്, അനുകൂല ഫലം കാണുന്ന മുറക്ക് , അവിടേക്ക് എള്ളെണ്ണയോ വെളിച്ചെണ്ണയോ പശുവിൻ നെയ്യോ (പ്രാർത്ഥന അനുസരിച്ച് ) മഖ്ബരയിലെ വിളക്ക് കത്തിക്കാൻ എത്തിക്കുന്നു. ചിലർ പണമായും നേർച്ചപ്പെട്ടിയിൽ ഇടാറുണ്ട്. ആ മഖ്ബരയിൽ, രണ്ട് മുസ്ലീം പുരോഹിതർ, ഇടവിട്ട് ഇടവിട്ട് , കാര്യനിർവ്വഹണങ്ങൾ നടത്താനായിട്ടുണ്ട്. പണ്ട് , ഈ രണ്ടു സൂഫി വര്യന്മാർക്കും ചിറക്കൽ തമ്പുരാൻ, ഈ പറഞ്ഞ സ്ഥലങ്ങളക്കം അനേകം ഏക്കർ സ്ഥലം പതിച്ചു നൽകിയിരുന്നുവെന്നു , അതിൽ പെടുന്ന സ്ഥലത്താണ് മഖ്ബരയും ഖബറിസ്താനും പണി കഴിപ്പിച്ചതെന്നും മനസ്സിലാക്കാൻ പറ്റി🌸🌸🌸 ഇവിടെ മഖാമുള്ളതിനാലാണ് , മഖാനി എന്ന പേരിലറിയപ്പെടുന്നത് എന്നു മനസ്സിലാക്കുന്നു. ഹിന്ദുക്കളും, കൃസ്ത്യാനികളും , മുസൽമാൻമാരും ഈ രണ്ടു സ്ഥലത്തും കാര്യസാദ്ധ്യത്തിന് നേർച്ച നേരാറുണ്ട്.🌻🌻🌻  എനിക്ക് കൊച്ചുന്നാൾ മുതൽ മഖാനിയെ പറ്റി അറിവുണ്ടായിരുന്നു. പണ്ടൊക്കെ നമ്മുടെ തറവാട്ടിൽ . ഒട്ടുറുമ്മ (ഒരു തരം വണ്ട് ) തീരാശല്ല്യമുണ്ടാക്കാറുണ്ടായിരുന്നു , ആദ്യം ഒരു ഓട്ടുറുമ്മയെ കാണാം , പിന്നെ മിനുട്ടുകൾക്കകം, അനേകം ഓട്ടുറുമ്മകൾ അവിടെ പ്രത്യക്ഷപ്പെടുമായിരുന്നു , വല്ലാത്ത ശല്യം ചെയ്തു കൊണ്ട്. ചിലപ്പോൾ ഒരു മുറം ഉപയോഗിച്ച് കോരി കടത്തേണ്ടുന്നത്ര ഓട്ടുറുമകളെ കാണാം, അതിനെ ഒരു സ്ഥലത്ത് കൂട്ടിയിട്ട് ചുട്ടെരിച്ചാലും വീണ്ടും അത് പ്രത്യക്ഷപ്പെട്ടു ശല്യം തുടരുമായിരുന്നു. പണ്ട് ആ സമയത്ത് , എന്റെ അമ്മമ്മ (അമ്മയുടെ അമ്മ) മഖാനിയെ വിളിച്ച് നേർച്ച വിളിക്കാറുണ്ടായിരുന്നു , ഈ ഓട്ടുറുമശല്യം പോയാൽ ഞാൻ ഒരു കൂപ്പി പശുവിൻ നെയ്യുമായി  മക്കാനിയിലെത്തും (ആ വിളിയിൽ ഫലം കണ്ട ഉടനെ , എന്റെ അമ്മമ്മ നെയ് കൊടുത്തയക്കുന്നത് ഞാൻ പണ്ട് അമ്മ പറഞ്ഞിരുന്നത് കേട്ടറിഞ്ഞിട്ടുണ്ട് ) 
ഇന്നും എന്റെ സുഹൃത്തുക്കളായ പലരും ചില കാര്യങ്ങൾക്കു മഖാനിയിൽ നേർച്ച നേരുന്നതും എണ്ണ കൊടുത്തയക്കുന്നതും എനിക്ക് നേരിട്ടുള്ള അറിവാണ്.🌹🌹🌹 ഈ വിശ്വാസങ്ങൾ, മറ്റു ചില നിരീശ്വരവാദികൾക്കും , ശാസ്ത്രീയമായി മാത്രം ജീവിക്കുന്നവർക്കും അന്ധവിശ്വാസമായിരിക്കാം.

Friday, July 29, 2022

നൂറുംപാലും

🕉️ *സർപ്പങ്ങൾക്ക് മാത്രം എന്തുകൊണ്ടാണ് നുറും പാലും പ്രധാന വഴിപാടായി മാറിയത് ?*🕉️

കശ്യപ മഹർഷിയുടെ ഭാര്യമാർ ആയിരുന്നു ദക്ഷപുത്രികളായ കദ്രുവും (നാഗമാതാവ് ), വിനതയും ( ഗരുഡ മാതാവ് ).
ദേവേന്ദ്രന്റെ കുതിര ഉച്ചയ്ശ്രവസ്  എന്ന പാൽ നിറമുള്ള കുതിരയുടെ വാലിൽ കറുപ്പ് നിറമുണ്ടെന്ന് പന്തയം വെച്ചു  വിനത കദ്രുവിന്റെ ദാസി ആയി മാറി.

ഗരുഡൻ ജനിച്ചപ്പോൾ മാതാവിന്റെ ദാസ്യം മാറുവാൻ വേണ്ടി എന്ത് ചെയ്യണമെന്ന് കദ്രുവിനോട് ചോദിച്ചു.

ദേവലോകത്തു ചെന്ന് അമൃത് കൊണ്ട് വന്നാൽ വിനതയെ ദാസ്യത്തിൽ നിന്ന് മോചിപ്പിക്കാം എന്ന് കദ്രുപറഞ്ഞു.

മാതാവിന് വേണ്ടി ഗരുഡൻ ദേവലോകത്തു  ചെന്ന് അമൃത് എടുത്തു തിരികെ പറക്കുമ്പോൾ ദേവേന്ദ്രനുമായി യുദ്ധം ഉണ്ടായി.

യുദ്ധത്തിൽ തോറ്റ ദേവേന്ദ്രനോട് മാതാവിനെ ദാസ്യത്തിൽ നിന്ന് മോചിപ്പിച്ചു കഴിഞ്ഞാൽ അമൃത് തിരികെ കൊണ്ട് പൊക്കോളാൻ ഗരുഡൻ പറഞ്ഞു.

ഗരുഡനെ ദേവേന്ദ്രൻ പിന്തുടർന്നു.

അമൃതുമായി ഗരുഡൻ ആശ്രമത്തിൽ കദ്രുവിനു സമീപം എത്തി.. നാഗമാതാവിനു സന്തോഷമായി.

അഗ്നിസാക്ഷിയായി പന്തം കൊളുത്തി വെച്ചു.

അതിനു മുന്നിൽ ഇലയിട്ട് അതിൽ ദർഭപ്പുല്ലു വിരിച്ചു.. അതിലേക്ക് ഗരുഡൻ അമൃത് കലശം വെച്ചു.

അമൃത് കലശം ഒന്ന് തുളുമ്പി അതിൽ നിന്ന് അമൃത് ഒഴുകി ദർഭപ്പുല്ലിൽ വീണു.. അന്ന് മുതൽ ദർഭ പവിത്രം എന്ന പേരിൽ അറിയപ്പെട്ടു.

സന്തോഷവതിയായ നാഗമാതാവ് ഗരുഡ മാതാവായ വിനതയെ ദാസ്യത്തിൽ നിന്ന് മോഹിപ്പിച്ചു.

 കദ്രു മക്കളായ സർപ്പങ്ങളോട് അമൃത് കഴിക്കുവാൻ അരുവിയിൽ കുളിച്ചിട്ടു വരുവാൻ ആവശ്യപ്പെട്ടു.

സർപ്പങ്ങൾ കുളിക്കുവാൻ പുറപ്പെട്ടു.

പ്ലാവില കോട്ടി അതിൽ അമൃത് വിളമ്പി സർപ്പങ്ങൾക്ക് കൊടുക്കുവാൻ കദ്രു പോയ തക്കം നോക്കി ദേവേന്ദ്രൻ അമൃത് കലശം എടുത്തു ദേവലോകത്തേക്ക് പോയി.
പ്ലാവില എടുത്തു തിരികെ എത്തിയ കദ്രു  അമൃത് കലശം കാണാതെ ബ്രഹ്മാവിനെ വിളിച്ചു വിലപിച്ചു.

കുളിച്ച് ശുദ്ധമായി അമൃത് കഴിക്കാൻ എത്തുന്ന സർപ്പസന്തതികളെ ഓർത്തു നാഗമാതാവ് കരഞ്ഞു.

കദ്രുവിനു മുന്നിൽ കൈയിൽ ഓട്ടുരുളിയുമായി ദേവശില്പി വിശ്വകർമ്മാവ് പ്രത്യക്ഷമായി..

ഓട്ടുരുളിയിൽ അരിപ്പൊടി, മഞ്ഞൾപ്പൊടി, ഇളനീർ, കദളിപ്പഴം, കവുങ്ങിൻ പൂക്കുല എന്നീ അഞ്ചു ദ്രവ്യങ്ങൾ പാലിൽ കലക്കി  നുറും പാലും കൊടുത്തോളു, സർപ്പങ്ങൾ അത് അമൃത് പോലെ ഭക്ഷിച്ചു കൊള്ളുമെന്ന് വിശ്വകർമ്മാവ് അരുളിചയ്തു.

കത്തിച്ചു വെച്ച പന്തത്തിന് മുന്നിലുള്ള ഇലയിൽ പ്ലാവിന്റ ഇലയും, പച്ച പാളയും കോട്ടി നിരത്തി  വെച്ചു നാഗമാതാവ് ഓട്ടുരുളിയിൽ നുറും പാലും വിളമ്പി.

ഏറ്റവും ഇളയ സർപ്പകുഞ്ഞാണ് ആദ്യം എത്തിയത്.. ദർഭയിൽ അമൃത് ഒഴുകിയ പാട് കണ്ട് ദർഭയിൽ ഒന്ന് നക്കി നോക്കി.

അമൃത് ഒഴുകിയ ദർഭ കൊണ്ട് നാവ് രണ്ടായി പിളർന്നു .. പിളർന്ന നാവു കൊണ്ട് സർപ്പം നുറും പാലും അമൃതായി ഭക്ഷിച്ചു.

പിന്നാലെ എത്തിയ എല്ലാ സർപ്പങ്ങളും ദർഭയിൽ നക്കി പിളർന്ന നാവ് കൊണ്ട് നുറും പാലും ഭക്ഷിച്ചു.

സന്തോഷവതിയായ നാഗമാതാവ് ഒരു നാഗത്തെ എടുത്തു വിശ്വകർമ്മാവിന് പൂണൂൽ ചാർത്തി കൊടുത്തു.

അന്ന് മുതൽ വിശ്വകർമ്മാവ് നാഗോപവീതനായി മാറി.

അവസാനം സ്വർണ്ണ വർണ്ണത്തോടെ ആയിരം ഫണവും വിരിച്ചു അമൃത് കഴിക്കുവാൻ കദ്രുവിന്റെ പ്രഥമ പുത്രൻ അനന്തൻ എത്തി.. ത്രിലോകവും നിറഞ്ഞു അമൃത് കഴിക്കുവാൻ എത്തിയ അനന്തനെ കണ്ട് നാഗമാതാവിന്റെ കണ്ണ് നിറഞ്ഞൊഴുകി..

രണ്ട് തുള്ളി കണ്ണീർ മുന്നിൽ ഓട്ടുരുളിയിൽ കലക്കി വെച്ച നുറും പാലിൽ വീണ് അശുദ്ധി ആയി.

അശുദ്ധിയായ നുറും പാലും കഴിക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ നാഗമാതാവ് ഉരുളി എടുത്തു അനന്തന്റെ മുന്നിൽ ഇലയിൽ കമഴ്ത്തി വെച്ചു  കണ്ണീർ തുടച്ചു വിങ്ങിപ്പൊട്ടി.

മാതാവ് ഉരുളി മുന്നിൽ കമഴ്ത്തിയത് കണ്ട് അനന്തൻ ചെറിയ മണി നാഗരൂപം ധരിച്ചു ഭൂമിക്ക് അടിയിലൂടെ ഉരുളിയുടെ ഉള്ളിൽ പ്രവേശിച്ചു.

ഉരുളിക്കുള്ളിൽ എത്തിയ അനന്തൻ നാവ് നീട്ടി ഉരുളിയിൽ നക്കി..
നാവ് തൊട്ടത് മാതാവിന്റെ കണ്ണുനീരിൽ ആയിരിന്നു.

മാതാവ് മുന്നിൽ ഉരുളി കമഴ്ത്തിയ കാരണം അനന്തന് മനസ്സിലായി..

സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടി കരയുന്ന മാതാവിന്റെ ഉരുളിക്കടിയിൽ ഇരുന്നു കൊണ്ട് അനന്തൻ അനുഗ്രഹിച്ചു..

ഇനി മേലിൽ അരിപ്പൊടി, മഞ്ഞൾപൊടി, ഇളനീർ, കദളിപ്പഴം, കവുങ്ങിൻ പൂക്കുലയും പാലിൽ ചേർത്ത് സർപ്പങ്ങൾക്ക് നുറും പാലും നൽകിയാൽ  അത് ഞാൻ അമൃതായി ഭക്ഷിച്ചു കൊള്ളാമേ....  എന്ന് നാഗമാതാവിനെ അനുഗ്രഹിച്ചു🙏 .. മാതാവിനെ മകൻ അനുഗ്രഹിക്കുന്ന അപൂർവ്വ ദൃശ്യം കണ്ട് ദേവകൾ പുഷ്പവൃഷ്ടി നടത്തി 🙏

നാഗരാജാവിന് മുന്നിൽ ആദ്യം നുറും പാലും വെച്ച് ഉരുളി കമഴ്ത്തിയത്  കശ്യപ പത്നിയും, ദക്ഷപുത്രിയുമായ നാഗമാതാവ് കദ്രുവായിരുന്നു..

അങ്ങനെ സർപ്പങ്ങൾക്ക് മാത്രം ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം നുറും പാലും ആയി മാറി.. ഇതിനു പകരം വെക്കാൻ മറ്റൊരു വഴിപാടും സർപ്പത്തിനില്ല.

🐍🐍🐍🐍🐍🐍🐍🐍

Tuesday, July 12, 2022

ഗുരു പൂർണിമ

*ഇന്ന് ഗുരു പൂർണ്ണിമ* 🙏🙏🙏
13.07.2022
വേദവ്യാസന്‍റെ സ്മരണാര്‍ത്ഥം ആഘോഷിക്കുന്ന ദിനമാണ് ഗുരുപൂര്‍ണ്ണിമ എന്നറിയപ്പെടുന്നത്. മനുഷ്യന് ദൈവിക ഗുണങ്ങള്‍ ലഭിച്ച് സാത്വികനായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഈ ആഘോഷത്തിനു പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഉദിച്ചുയരുന്ന സൂര്യന്‍റെ പ്രകാശവും ചൂടും ഭൂമിയില്‍ നിറയുന്നതു പോലെ മനുഷ്യഹൃദയം ദൈവിക അനുഗ്രഹത്തിലും സമാധാനത്തിലും നിറയുമെന്നാണ് വിശ്വാസം.

പൂര്‍ണ്ണചന്ദ്രനുള്ള ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത്. മനുഷ്യമനസ്സിലെ അജ്ഞതയാകുന്ന തമസിനെ അറിവാകുന്ന പ്രകാശം കൊണ്ട് നിറയ്ക്കുന്ന ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് എന്നൊരു വാദവും നിലവിലുണ്ട്.

പുരാണ ഇതിഹാസ കര്‍ത്താവായ വേദവ്യാസനെ അറിവിന്‍റെ ഗുരുവായി പ്രതിഷ്ഠിച്ചാണ് ഗുരുപൂര്‍ണ്ണിമ ആഘോഷിക്കുന്നത്. മഹാവിഷ്ണുവിന്‍റെ അവതാരമായും വേദവ്യാസനെ കണക്കാക്കുന്നു.

ഗുരുപൂര്‍ണ്ണിമ ദിവസം ജനങ്ങള്‍

ഗുരുര്‍ ബ്രഹ്മോ, ഗുരുര്‍ വിഷ്ണു ഗുരുര്‍ ദേവോ മഹേശ്വര,
ഗുരു സാക്ഷാത് പരബ്രഹ്മ, തസ്ത്മയി ശ്രീ ഗുരുവേ നമഃ
എന്ന ശ്ളോകം ഉരുവിടുന്നു.🙏
🌹🌹🥀🥀🥀

Thursday, June 30, 2022

Sandhya japam

*പണ്ടുകാലത്ത് തറവാടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് എങ്ങിനെ എന്ന് ഒരു പ്രായം ചെന്നയാൾ  എഴുതുന്നത് ശ്രദ്ധിക്കൂ. ഇത് വായിക്കുമ്പോൾ നാട്ടിൻ പുറങ്ങളിൽ ജനിച്ചു വളർന്ന പലർക്കും തങ്ങളുടെ കുട്ടിക്കാലം ഓർമ വരും എന്ന് എനിക്കു തോന്നുന്നു*
👇👇👇👇👇👇👇👇

       *സന്ധ്യാ നാമം :*

*നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, അമൃതായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.*

*സന്ധ്യാനാമജപം കഴിഞ്ഞാൽ അടുതത്        നക്ഷത്രങ്ങൾ : 27 പഠിപ്പിക്കും*

*അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി*

*അതിനു ശേഷം പഠിപ്പിക്കുന്നത് "തിഥികൾ" ആണ്*

*പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.*

*അത് കഴിഞ്ഞാൽ പിന്നെ മലയാള മാസങ്ങൾ*

*ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.*

*അത് കഴിഞ്ഞാൽ പിന്നെ പഞ്ചഭൂതങ്ങൾ :*

*ഭൂമി, ജലം, വായു, അഗ്നി, ആകാശം*

*അത് കഴിഞ്ഞാൽ പിന്നെ പഞ്ച മാതാക്കൾ*

*അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി*

*അത് കഴിഞ്ഞാൽ പിന്നെ സപ്തര്ഷികൾ*

*മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു*

*അത് കഴിഞ്ഞാൽ പിന്നെ ചിരഞ്ജീവികൾ*

*അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ*

*അത് കഴിഞ്ഞാൽ പിന്നെ നവഗ്രഹങ്ങൾ*

*ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു*

*അത് കഴിഞ്ഞാൽ പിന്നെ നവരസങ്ങൾ*

*ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം*

*അത് കഴിഞ്ഞാൽ പിന്നെ ദശാവതാരം*

*മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി'*

*നാമജാപം കഴിയുമ്പോഴേക്കും 7മണി കഴിയും ശേഷം ഒന്നര മണിക്കൂർ പഠിത്തം അതിനു ശേഷം ഭക്ഷണം  പിന്നെ കിടത്തിനു മുന്നോടിയായി 0 മുതൽ 100 വരേയും 100 മുതൽ 0വരേയും എണ്ണുമ്പോഴേക്കും ഞാൻ ഉറങ്ങിയിട്ടുണ്ടാവും*

ഇത് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് എന്തായാലും തൊടിയിലൂടെ പതിയെ കടന്നു വരുന്ന ഇരുട്ടും ഇരുണ്ട വെളിച്ചത്തിൽ നിലവിളക്കിനിരുവശവുമായി ചമ്റം പടിഞ്ഞിരുന്ന് നാമം ചൊല്ലിയിരുന്ന ഞങ്ങളെയും എല്ലാം വല്ലാതൊരു ഗൃഹാതുരത്വത്തോടെ ഓർമ വന്നു.

Monday, June 6, 2022

*ശാപ ദോഷം‍*

/➗➗➗➗➗

*ശാപ ദോഷം‍*
👅👅👅👅👅👅

കരുതിക്കൂട്ടിയോ മറ്റുള്ളവരുടെ പ്രേരണയാലോ ചെയ്തു കൂട്ടുന്ന പാപകര്‍മ്മങ്ങളുടെ ഫലങ്ങള്‍ , മറ്റുള്ളവരെ ദ്രൊഹിക്കൽ , ഇതൊക്കെ ആ വേദനിക്കുന്ന മനസ്സുകളിൽ ശാപ വചനങ്ങളായി ഉരുവിടും . അത് നമുക്ക് ബാധിക്കുകയും ചെയ്യും. അതാണ് ശാപം ഏൽക്കുക എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്.ബലമില്ലാത്തവനെ, ബലമുളളവന്‍ ആക്രമിക്കുമ്പോള്‍ (ശാരീരികമോ, മാനസികമോ) സ്വയം പ്രതികരിയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അവന്റെ മനസ്സില്‍ തന്നെ അതിയായ ദുഃഖം ഉരുത്തിരിയുന്നു. പ്രത്യക്ഷത്തില്‍ കണ്ണീരായി തോന്നാമെങ്കിലും, കീഴ്‌പ്പെടുന്ന വ്യക്തിയുടെ മനസ്സിലെ ക്രോധവും താപവും അവന്‍ സ്വയം ഉളളില്‍ ഒതുക്കുകയാണ്.ഇതാണ് ജയിച്ച ആളിന്റെ മേൽ ശാപമായി പതിക്കുന്നത്.

മനുഷ്യജീവിതത്തെ ദുഃഖദുരിതങ്ങളിലാഴ്ത്തുന്ന ഒന്നാണ് ശാപങ്ങള്‍. പെണ്‍ശാപം, പ്രേതശാപം, ബ്രഹ്മശാപം, സര്‍പ്പശാപം, പിതൃശാപം, ഗോശാപം, ഭൂമിശാപം, ഗംഗാശാപം, വൃക്ഷശാപം, ദേവശാപം, ഋഷിശാപം, മുനിശാപം, കുലദൈവശാപം എന്നിങ്ങനെ ആകെ പതിമൂന്നു തരം ശാപങ്ങളുണ്ട്. ഇവ ഓരോന്നും ഒരോ ദോഷഫലങ്ങളേകുന്നു.
 
ഓരോന്നിന്‍റെയും ദോഷഫലങ്ങള്‍…
 
പെണ്‍ശാപങ്ങള്‍:
💢▀▀▀▀▀▀▀▀▀▀▀▀▀💢
സ്ത്രീകളെ വഞ്ചിക്കുക, സഹോദരിമാരെ സ്നേഹിക്കാതിരിക്കുക, അവരെ മനസ്സുകൊണ്ട് വിഷമിപ്പിക്കുക, ഭാര്യയെ സംരക്ഷിക്കാതെ ഉപേക്ഷിക്കുക എന്നീ കാരണങ്ങളാല്‍ പെണ്‍ശാപമുണ്ടാവുന്നു. ഈ ശാപം നിമിത്തം വംശനാശം ഫലം.
 
പ്രേതശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
 മരിച്ച മനുഷ്യന്‍റെ ശരീരത്തെ കിടത്തിക്കൊണ്ട് അയാളെ അവഹേളിച്ചും തരംതാഴ്ത്തി സംസാരിക്കുന്നതും മൃതശരീരം കവച്ചുവച്ച് നടക്കുന്നതും ശവസംസ്കാരം നടത്താന്‍ അനുവദിക്കാതെ തടയുന്നതും മരിച്ചവരെ കാണാന്‍ അവര്‍ക്കുവേണ്ടപ്പെട്ടവരെ അനുവദിക്കാതിരിക്കുന്നതും പ്രേതശാപത്തിന് കാരണമാവുന്നു. ഈ ശാപം മൂലം ആയുസ് കുറയുന്നു.
 
ബ്രഹ്മശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
നമുക്ക് വിദ്യ അഭ്യസിച്ചുതന്ന ഗുരുവിനെ മറക്കുക, പഠിച്ച വിദ്യ തെറ്റായ രീതിയില്‍ ഉപയോഗിക്കുക, മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാതെ ഒരു വിദ്യയെ ഒളിപ്പിച്ചുവയ്ക്കുക ഇത്യാദി കാരണങ്ങളാല്‍ ബ്രഹ്മശാപമുണ്ടാവുന്നു. ബ്രഹ്മശാപത്താല്‍ വിദ്യാ നഷ്ടം അഥവാ വിദ്യ ലഭിക്കാതെ പോകുന്നു.

സര്‍പ്പശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
പാമ്പുകളെ അനാവശ്യമായി കൊല്ലുക, അവരുടെ വാസസ്ഥലങ്ങള്‍ നശിപ്പിക്കുക എന്നീ കാരണങ്ങളാല്‍ സര്‍പ്പശാപമുണ്ടാവുന്നു. അതുകാരണം കാലസര്‍പ്പ ദോഷമുണ്ടായി വിവാഹം തടസ്സപ്പെടുന്നു.
 
പിതൃദോഷം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
പിതൃക്കള്‍ക്ക് ചെയ്യേണ്ട തിഥികര്‍മ്മങ്ങള്‍, ധര്‍മ്മകാര്യങ്ങള്‍ ചെയ്യാന്‍ മറക്കുന്നതും മുത്തച്ഛന്‍, മുത്തശ്ശി എന്നിവരെ ഉദാസീനപ്പെടുത്തുന്നതും അവഗണിക്കുന്നതും പിതൃശാപമുണ്ടാക്കും. പിതൃശാപം ബാലാരിഷ്ടശാപം കൂടിയുണ്ടാക്കി വംശത്തില്‍ ആണ്‍ സന്താനങ്ങളില്ലാതെയാക്കും. കുട്ടികളുടെ അകാലമരണം എന്നിവ ഫലം.
 
ഗോശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
 പശുവിനെ കൊല്ലുക, കറവ വറ്റാത്ത പശുവിനെ വെട്ടാന്‍ കൊടുക്കുക, കന്നിനേയും പശുവിനേയും വേര്‍പിരിക്കുക, പശു ദാഹംകൊണ്ടു വിഷമിക്കുമ്പോള്‍ വെള്ളം കൊടുക്കാതിരിക്കുക എന്നീ കാരണങ്ങളാല്‍ ഗോശാപമുണ്ടാവുന്നു. അതുകാരണം കുടുംബത്തിലോ വംശത്തിലോ പുരോഗതിയില്ലാതാവുന്നു.
 
ഭൂമിശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
ദേഷ്യത്തോട് ഭൂമിയെ ചവിട്ടിമെതിച്ചുകൊണ്ട് നടക്കുന്നതും ഭൂമിയെ പാഴാക്കുന്നതും ഭൂമിയില്‍ അനാവശ്യമായി കുഴികളുണ്ടാക്കുന്നതും മറ്റുള്ളവരുടെ ഭൂമിയെ അപഹരിക്കുന്നത് ഭൂമിശാപത്തിന് കാരണമാകും. ഭൂമിശാപം നരകവേദനയേകുന്ന ഒന്നാണ്.
 
ഗംഗാശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
പലര്‍ക്കും കുടിക്കാന്‍ ഉപകാരപ്പെടുന്ന വെള്ളം പാഴാക്കുക, ഒഴുകുന്ന നദി, കുളം, കിണറ്, എന്നിവ അശുദ്ധമാക്കുക എന്നീ കാരണങ്ങളാല്‍ ഗംഗാശാപമുണ്ടാവുന്നു. ഗാംഗാശാപം കാരണം എത്ര കുഴിച്ചാലും വെള്ളം കിട്ടുകയില്ല.

വൃക്ഷശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
പച്ചമരം വെട്ടുന്നതും കായ്ച്ചുനില്‍ക്കുന്ന മരം ഉണങ്ങാന്‍ കാരണമാവുന്നതും മരം കത്തിക്കുന്നതും മരങ്ങള്‍ ഇടതിങ്ങിനില്‍ക്കുന്ന സ്ഥലത്തെ മരങ്ങള്‍ വെട്ടിതെളിച്ച് വീടു പണിക്കുള്ള സ്ഥലമാക്കുന്നതും വൃക്ഷശാപമുണ്ടാക്കും. വൃക്ഷശാപത്താല്‍ കടവും രോഗവും ഫലം.
 
ദേവശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
ദൈവങ്ങളുടെ പൂജ പകുതിക്ക് വച്ച് നിര്‍ത്തുക, ദൈവങ്ങളെ നിന്ദിക്കുക എന്നീ കാരണങ്ങളാല്‍ ദേവശാപമുണ്ടാവുന്നു. ദേവശാപത്താല്‍ ബന്ധുക്കളുമായി അകല്‍ച്ചയാണ് ഫലം.
 
ഋഷിശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഈ കലിയുഗത്തില്‍ ആചാര്യപുരുഷന്മാരേയും യഥാര്‍ത്ഥഭക്തരേയും അവഹേളിക്കുന്നതുമൂലമുണ്ടാവുന്ന വംശനാശമാണ് ഫലം.
 
മുനിശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
കാവല്‍ ദൈവങ്ങള്‍, ഉപദേവതകള്‍ എന്നിവര്‍ക്കുനല്‍കേണ്ട ബഹുമാനവും പൂജകളും ചെയ്യാന്‍ മറക്കുന്നത് മുനിശാപത്തിന് കാരണമാവുന്നു. മുനി ശാപത്താല്‍ സ്വഗ്യഹം വിട്ട് വനത്തിൽ വാസം ഭാര്യാഗൃഹവാസം നാട് വിട്ട് അജ്ഞാതവാസം ഇവയ്ക്ക്  കാരണമാകുന്നു.
 
കുലദൈവശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
നമ്മുടെ പൂര്‍വ്വികര്‍/കാരണവന്മാര്‍ പൂജിച്ചുപോന്ന ദൈവത്തെ മറന്ന് അവര്‍ക്ക് പൂജാദികര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നത് കുലദൈവശാപത്തിന് കാരണമാവുന്നു. കുലദൈവശാപം കാരണം കുടുംബത്തില്‍ ഒരിക്കലും സന്തോഷമില്ലാതെ ഒരുതരം ദുഃഖം നിഴലിച്ചുകൊണ്ടിരിക്കും. മേല്‍പ്പറഞ്ഞ ശാപങ്ങള്‍ നല്ലവരെ നശിപ്പിക്കില്ല. എന്നാല്‍ ദുഷ്ടരെ നിഗ്രഹിക്കും. അതുകൊണ്ട് കഴിയുന്നതും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുകില്‍ ഈ ശാപദോഷങ്ങളുടെ കാഠിന്യം കുറയും.

Sunday, June 5, 2022

നാഗ പ്രീതിക്ക്

#നാഗവഴിപാടുകളും #ഫലസിദ്ധികളും

1. വെള്ളരി, ആയില്യപൂജ, നൂറും പാലും :- സമ്പല്‍സമൃദ്ധിക്ക്

2. പുള്ളുവന്‍ പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ :- വിദ്യക്കും സല്‍കീര്‍ത്തിക്കും

3. ഉപ്പ് :- ആരോഗ്യം വീണ്ടുകിട്ടാന്‍

4. മഞ്ഞള്‍ :- വിഷനാശത്തിന്

5. ചേന :- ത്വക്ക് രോഗശമനത്തിന്

6. കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ :- രോഗശമനത്തിന്

7. നെയ്‌  :- ദീര്‍ഘായുസ്സിന്

8.  സര്‍പ്പരൂപം, പുറ്റും മുട്ടയും തുടങ്ങിയവ  :- സര്‍പ്പദോഷ പരിഹാരത്തിന്

9. പാല്, കദളിപ്പഴം, നെയ്പായസം  :- ഇഷ്ടകാര്യസിദ്ധി

10. നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി കമഴ്ത്തല്‍  :- സന്താനലാഭത്തിന്

11. പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ :- സര്‍പ്പ ഹിംസാദി
ദോഷപരിഹാരത്തിന്.

ബ്രഹ്മാവ്‌ ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി നാഗങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ഞായര്‍---അനന്തന്‍
തിങ്കള്‍ ---വാസുകി
ചൊവ്വ ---തക്ഷകന്‍
ബുധന്‍ --കാര്‍കോടകന്‍
വ്യാഴം ---പത്മന്‍
വെള്ളി --മഹാപത്മന്‍
ശനി---കാളിയന്‍ ,ശംഖപാലന്

ഓം നാഗരാജാവേ ശരണം

*ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യദിനം*

🕉️🕉️ 🕉️🕉️
1.അശ്വതി - ചൊവ്വ
2.ഭരണി - ചൊവ്വ, വെള്ളി
3.കാർത്തിക - ഞായർ
4.രോഹിണി - തിങ്കൾ
5.മകയിരം - ചൊവ്വ
6.തിരുവാതിര - വെള്ളി
7.പുണർതം - വ്യഴം
8.പൂയം - ശനി
9.ആയില്യം - ബുധൻ
10.മകം - വെള്ളി
11.പൂരം - വെള്ളി
12.ഉത്രം - ഞായർ
13.അത്തം - തിങ്കൾ
14.ചിത്തിര - ചൊവ്വ
15.ചോതി - വെള്ളി
16.വിശാഖം - വ്യഴം
17.അനിഴം - ശനി
18.തൃകേട്ട - ബുധൻ
19.മൂലം - വെള്ളി
20.പൂരാടം - വെള്ളി
21.ഉത്രടം - ഞായർ
22.തിരുവോണം - തിങ്കൾ
23.അവിട്ടം - ചൊവ്വ
24.ചതയം - വെള്ളി
25.പൂരുട്ടാതി - വ്യഴം
26.ഉതൃട്ടാതി - ശനി
27.രേവതി - ബുധൻ

*ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യ സംഖ്യ*

🕉️🕉️  🕉️🕉️
1.അശ്വതി - 7 & 9
2.ഭരണി - 9
3.കാർത്തിക - 1
4.രോഹിണി - 2
5.മകയിരം - 9
6.തിരുവാതിര - 4
7.പുണർതം - 3
8.പൂയം - 8
9.ആയില്യം - 5
10.മകം - 7
11.പൂരം - 6
12.ഉത്രം - 1
13.അത്തം - 2
14.ചിത്തിര - 9
15.ചോതി - 4
16.വിശാഖം - 3
17.അനിഴം - 8
18.തൃകേട്ട - 5
19.മൂലം - 7
20.പൂരാടം - 6
21.ഉത്രാടം - 1
22.തിരുവോണം - 2
23.അവിട്ടം - 9
24.ചതയം - 4
25.പൂരുട്ടാതി - 3
26.ഉതൃട്ടാതി - 8
27.രേവതി - 5

🙏🙏  🙏🙏
*ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും*

🕉️🕉️  🕉️🕉️

1.അശ്വതി - ഗണപതി
2.ഭരണി - സുബ്രഹ്മണ്യന്‍, ഭദ്രകാളി
3.കാര്‍ത്തിക -  ദുര്‍ഗാദേവി
4.രോഹിണി - വിഷ്ണു, ദുര്‍ഗാദേവി
5.മകയിരം - മഹാലക്ഷ്മി
6.തിരുവാതിര - നാഗദേവതകള്‍
7.പുണര്‍തം - ശ്രീരാമന്‍   
8.പൂയം -  മഹാവിഷ്ണു
9.ആയില്യം - ശ്രീകൃഷ്ണന്‍
10.മകം - ഗണപതി
11.പൂരം -  ശിവന്‍
12.ഉത്രം -  ശാസ്താവ്
13.അത്തം  -  ഗണപതി
14.ചിത്തിര  - സുബ്രഹ്മണ്യന്‍   
15.ചോതി  - ശ്രീഹനുമാന്‍
16.വിശാഖം - ബ്രഹ്മാവ്‌
17.അനിഴം - സുബ്രഹ്മണ്യന്‍, ഭദ്രകാളി 
18.തൃക്കേട്ട - സുബ്രഹ്മണ്യന്‍
19.മൂലം - ഗണപതി
20.പൂരാടം - ലക്ഷ്മീനാരായണന്‍
21.ഉത്രാടം - ശങ്കരനാരായണന്‍
22.തിരുവോണം - മഹാവിഷ്ണു
23.അവിട്ടം - സുബ്രഹ്മണ്യന്‍, ഭദ്രകാളി 
24.ചതയം - നാഗദേവതകള്‍
25.പൂരൂരുട്ടാതി - മഹാവിഷ്ണു
26.ഉതൃട്ടാതി - ശ്രീരാമന്‍
27.രേവതി - മഹാവിഷ്ണു , മഹാലക്ഷ്മി

🕉️  🕉️
*27 നക്ഷത്രക്കാർ പ്രധാനമായും ദർശിക്കേണ്ട ക്ഷേത്രങ്ങൾ*
🕉️🕉️  🕉️🕉️

1.അശ്വതി-  വൈദ്യനാഥ ഷേത്രം
2. ഭരണി- കൊല്ലത്തെരക്കടവൂർ ക്ഷേത്രം
3. കാർത്തിക-  മുരുകൻ ക്ഷേത്രം
4. രോഹിണി-  അനന്ദപത്മനാഭ സ്വാമി ക്ഷേത്രം
5. മകീരം-  മുരുക ക്ഷേത്രം
6. തിരുവാതിര- നാഗരാജ ക്ഷേത്രം
7. പുണർതം-  ഹനുമാൻ ക്ഷേത്രം
8. പൂയം-  മുരുക ക്ഷേത്രം
9. ആയില്യം-  കൃഷ്ണ ക്ഷേത്രം
9. മകം -  ഗണപതി ക്ഷേത്രം
10. പൂരം-  ഭഗവതി ക്ഷേത്രം
12. ഉത്രം- ശിവക്ഷേത്രം
13. അത്തം-  മഹാവിഷ്ണു ക്ഷേത്രം
14. ചിത്തിര -  ദേവീക്ഷേത്രം
15.ചോതി-  നാഗരാജ ക്ഷേത്രം
16. വിശാഖം-  ശിവക്ഷേത്രം
17. അനിഴം- ശബരിമല ക്ഷേത്രം
18. തൃക്കേട്ട-  മുത്തപ്പൻ ക്ഷേത്രം
19. മൂലം-  മഹാഗണപതി ക്ഷേത്രം
20. പൂരാടം-  ഭഗവതി ക്ഷേത്രം
2l. ഉത്രാടം -  നരസിംഹ ക്ഷേത്രം
22. തിരുവോണം - കൃ ഷ്ണ ക്ഷേത്രം
23 .അവിട്ടം - ദേവീക്ഷേത്രം
24. ചതയം - ശിവക്ഷേത്രം
25.പൂരുരുട്ടാതി- കൃഷ്ണ ക്ഷേത്രം
26. ഉത്രട്ടാതി - ശിവ ക്ഷേത്രം
27. രേവതി - *അനന്തപത്മനാഭ സ്വാമിക്ഷേത്രം.*

Thursday, May 26, 2022

ഐതിഹ്യം കൊട്ടിയൂർ

*“പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം"* എന്ന് നിബന്ധനയുള്ള ഏകക്ഷേത്രം.

കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ  ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടിയൂർ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് നടക്കുന്നത്. കൊട്ടിയൂരിൽ പുണ്യനദിയായ ബാവലിപ്പുഴയുടെ  അക്കരെയും ഇക്കരെയുമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുഴയുടെ തെക്കു ഭാഗത്തുള്ള  ഇക്കരെ കൊട്ടിയൂരിൽ  സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്തുള്ള അക്കരെ  കൊട്ടിയൂരിൽ വൈശാഖ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവസമയത്തു ഇക്കരെ കൊട്ടിയൂരിൽ പൂജകൾ ഉണ്ടാവില്ല. 
അക്കരെകൊട്ടിയൂരാണ് മൂലക്ഷേത്രം. ഇവിടെ ജലാശയത്തിന് നടുവിൽ സ്വയംഭൂവായി മണിത്തറയിൽ മഹാദേവനും ശക്തിചൈതന്യമായ പാർവതീദേവി അമ്മാറക്കൽത്തറയിലും സ്ഥിതി ചെയ്യുന്നു. വൈശാഖോത്സവ സമയത്ത്  മാത്രമേ ഇവിടെ പൂജയുള്ളൂ. ബാക്കി കാലത്ത് ഇക്കരെകൊട്ടിയൂരിലാണ് ഭഗവാൻ സന്നിഹിതനായിരിക്കുക. ഈ കാലത്തു അക്കരെകൊട്ടിയൂരിലേക്കു ആർക്കും പ്രവേശനമുണ്ടാവുകയില്ല. ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. അതിനാൽ ഇവിടെ എത്താൻ കഴിയുന്നത് പോലും അതീവ പുണ്യമാണ്. സതീദേവിയുടെ പിതാവായ ദക്ഷൻ, ഭഗവാൻ ശിവനൊഴികെ എല്ലാവരെയും ക്ഷണിച്ച് സർവൈശ്വര്യം നേടാൻ യാഗം നടത്തി. ക്ഷണിക്കാതെ അവിടെ എത്തിയ സതീദേവി തന്റെ ഭർത്താവായ പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ വിഷമിച്ച് യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. ഇതറിഞ്ഞ ഭഗവാൻ കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും ജനിച്ച വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ ശിരസറുത്തു. പരിഭ്രാന്തരായ വിഷ്ണുവും ബ്രഹ്‌മാവും മറ്റു ദേവഗണങ്ങളും കൈലാസത്തിലെത്തി ഭഗവാനെ ശാന്തനാക്കി യാഗഭംഗത്തിന്റെ ഭവിഷ്യത്ത് അറിയിച്ചു. ഭഗവാന്റെ അനുവാദപ്രകാരം ബ്രഹ്മാവ് ദക്ഷനെ പുനർജീവിപ്പിച്ച് യാഗം മുഴുമിപ്പിച്ചു.
വൈശാഖോത്സവം മഴക്കാലത്തായിരിക്കും. ഇല്ലെങ്കിൽ ഉത്സവമായാൽ മഴയെത്തിയിരിക്കും. പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം എന്ന ആചാരപരമായ നിബന്ധനയുള്ള ഏക ക്ഷേത്രവും ഇതു മാത്രമാണ്. നിത്യപൂജകൾ എന്ന് വിളിക്കപ്പെടുകയെന്നതിനേക്കാൾ യാഗമെന്ന് വിളിക്കപ്പെടുന്നതാണ് ഇവിടുത്തെ ആചാരങ്ങളും കർമങ്ങളുമെല്ലാം. പരശുരാമനും ശങ്കരാചാര്യരും വ്യത്യസ്ത ഘട്ടങ്ങളിലായി ചിട്ടപ്പെടുത്തിയ ഉത്സവചടങ്ങുകൾക്ക് പ്രധാനമായും ഏഴ് അംഗങ്ങളും നാല് ഉപാംഗങ്ങളുമാണുള്ളത്. കൂടാതെ  ചില സവിശേഷ ചടങ്ങുകളുമുണ്ട്. പ്രക്കൂഴം, നീരെഴുന്നെള്ളത്ത്, നെയ്യാട്ടം, ഭണ്ഡാരമെഴുന്നെള്ളത്ത്, ഇളനീരാട്ടം, കലം വരവ്, കലശാട്ടം എന്നിവയാണ് അംഗങ്ങൾ. തിരുവോണം, രേവതി, അഷ്ടമി, രോഹിണി എന്നീ നാളുകളിൽ വിശേഷപൂജകളോടുകൂടിയ ആരാധനകളാണ് നടക്കുന്നത്. ഈ ആരാധനകളാണ് ഉപാംഗങ്ങൾ എന്നറിയപ്പെടുന്നത്. വിശാഖം നാളിലെ ഭണ്ഡാരം എഴുന്നെള്ളത്തിനുമുമ്പും മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും സ്‌ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
വൈശാഖ മഹോത്സവവേളയിൽ കൊട്ടിയൂരിൽ ദർശനം നടത്തി മടങ്ങുന്നവര്‍ ഭക്ത്യാദരപൂർവ്വം പ്രസാദമായി കൊണ്ടുപോകുന്ന ഓടപ്പൂവിനും ദക്ഷയാഗചരിതവുമായി ബന്ധമുണ്ട്. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി (ദീക്ഷ) പറിച്ചെറിഞ്ഞ ശേഷമാണ് തലയറുത്തത്‌. ദീക്ഷ  വീരഭദ്രൻ കാറ്റിൽ പറത്തി.  ഈ ദീക്ഷയത്രെ ഓടപ്പൂക്കൾ പ്രതിനിധാനം ചെയ്യുന്നത്. പൂമുഖത്തും  പൂജാമുറിയിലും വാഹനങ്ങളിലുമെല്ലാം ഈ ഓടപ്പൂക്കൾ   തൂക്കിയിടുന്നത് സർവ്വൈശ്വര്യം പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.
*ശംഭോ മഹാദേവ!!*

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...